വൈദികനെതിരെ വ്യാജ ബലാത്സംഗ കേസ്
അഞ്ച് വനിതാപ്രവർത്തകർക്കെതിരെ ജൂൺ 19-ന് നടന്ന ലൈംഗിക അതിക്രമത്തിൽ ജാർഖണ്ഡിലെ ഈശോസഭാവൈദികൻ ഫാ. അൽഫോൻസ് ഐന്ദിന് പങ്കുണ്ടെന്ന ആരോപണത്തെ ഇന്ത്യൻ ബിഷപ്പുമാർ എതിർക്കുന്നുവെന്ന് AsiaNews.it അറിയിക്കുന്നു (ജൂൺ 25).
ഒരു സ്ത്രീയും നാല് പെൺകുട്ടികളുമടങ്ങുന്ന ഇരകൾ, ഉർസുലീൻ കന്യകസ്ത്രീകൾ നടത്തുന്ന സ്ഥാപനത്തിന്റെ ഭാഗമാണ്. ഫാ. ഐന്ദിന്റെ ഇടവകയുടെ കീഴിലുള്ള, ഖുണ്ടി ജില്ലയിലെ കൊചാങ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിലേക്ക് പോകവേ, ഇവരെ മുഖം മറച്ച കുറ്റവാളികൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
വനത്തിലേക്ക് കൊണ്ടുപോയ ഇവരെ കൂട്ടത്തോടെ അക്രമണത്തിന് ഇരയാക്കി. ഫാ. ഐന്ദും സംശയത്തിന്റെ നിഴലിലാണെന്ന് പ്രാദേശിക പോലീസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനാലാണ് മറ്റ് ആളുകളുടെയൊപ്പം വൈദികനെയും അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
ചിത്രം: © asianews.it, #newsKxteksqepj
ഒരു സ്ത്രീയും നാല് പെൺകുട്ടികളുമടങ്ങുന്ന ഇരകൾ, ഉർസുലീൻ കന്യകസ്ത്രീകൾ നടത്തുന്ന സ്ഥാപനത്തിന്റെ ഭാഗമാണ്. ഫാ. ഐന്ദിന്റെ ഇടവകയുടെ കീഴിലുള്ള, ഖുണ്ടി ജില്ലയിലെ കൊചാങ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിലേക്ക് പോകവേ, ഇവരെ മുഖം മറച്ച കുറ്റവാളികൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
വനത്തിലേക്ക് കൊണ്ടുപോയ ഇവരെ കൂട്ടത്തോടെ അക്രമണത്തിന് ഇരയാക്കി. ഫാ. ഐന്ദും സംശയത്തിന്റെ നിഴലിലാണെന്ന് പ്രാദേശിക പോലീസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനാലാണ് മറ്റ് ആളുകളുടെയൊപ്പം വൈദികനെയും അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
ചിത്രം: © asianews.it, #newsKxteksqepj