കർദ്ദിനാളിനെതിരെ ഇരുന്നൂറ് വൈദികരുടെ നിരാഹാര സമരം
![](https://seedus3932.gloriatv.net/storage1/hugwlgny96dacoin8j8em9tr9awnxyg7rflr5xv.webp?scale=on&secure=_fOzf4fSMSh-4acJ8bgcPA&expires=1721120712)
74 വയസ്സുള്ള ആലഞ്ചേരി, സീറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയും എറണാകുളം-അങ്കമാലി രൂപതയുടെ ആർച്ചുബിഷപ്പുമാണ്. 2015-ൽ, അതിരൂപതയ്ക്ക് 10 മില്യൺ ഡോളറിൻ്റെ നഷ്ടം വരുത്തിവെച്ച സംശയാസ്പദമായ ഒരു സ്ഥലമിടപാടിൽ അദ്ദേഹം പങ്കാളിയായിരുന്നു.
ഭൂമി ഇടപാടിലെ ക്രമക്കേടുകളെ ഉയർത്തിക്കാണിച്ച് 2017 മുതൽക്കാണ് ആലഞ്ചേരിക്കെതിരെ വൈദികർ ആരോപണം ഉയർത്തിത്തുടങ്ങിയത്.
ജൂൺ 2018-ൽ, ആരോപണങ്ങൾ പരിശോധിക്കാനായി വത്തിക്കാൻ ആലഞ്ചേരിയെ താത്കാലികമായി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പിന്നീട് തൻ്റെ മേലുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്താതെ അദ്ദേഹം വീണ്ടും സ്ഥാനമേൽക്കുകയായിരുന്നു.
ഭിന്നതകൾ മറയ്ക്കണമെന്ന് ആവശ്യപ്പെട്ട്, ജൂലൈ 14-ന്, ആലഞ്ചേരി പുറത്തിറക്കിയ സർക്കുലർ വായിക്കാൻ ഭൂരിഭാഗം വൈദികരും (336-ൽ 306 പേർ) വിസ്സമ്മതിച്ചു.
“തീരുമാനങ്ങൾ എടുത്തവർക്ക് കുറച്ചെങ്കിലും അവബോധവും ദീർഘവീക്ഷണവും ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ വിഭാഗീയതകൾ ഒഴിവാക്കാമായിരുന്നു“, ബൊങ്ഗായ്‌ഗോണ്‍ ബിഷപ്പ് തോമസ് പുല്ലോപ്പിള്ളിൽ UCANews.com-നോട് പറഞ്ഞു.
ചിത്രം: George Alencherry © wikicommons, CC BY-SA, #newsLmujtzdoci