ml.news
86

ആഫ്രിക്കൻ ‘വന‘ കുർബ്ബാനയോട് കൂടി ആഗമനകാലം ആരംഭിച്ച് ഫ്രാൻസിസ്

ആഗമനകാലത്തിലെ അദ്യത്തെ ഞാറാഴ്ച കോംഗലീസ് സമൂഹത്തിന് വേണ്ടി ഫ്രാൻസിസ് മാർപാപ്പ കുർബ്ബാനയർപ്പിച്ചു. “സാംസ്കാരിക അനുരൂപണം“ പ്രചരിപ്പിക്കാനായി ആഫ്രിക്കൻ ഘടകങ്ങൾ ഉൾക്കൊള്ളിച്ച 1988-ലെ സൈർ കുർബ്ബാനക്രമത്തിലാണ് …കൂടുതൽ
ആഗമനകാലത്തിലെ അദ്യത്തെ ഞാറാഴ്ച കോംഗലീസ് സമൂഹത്തിന് വേണ്ടി ഫ്രാൻസിസ് മാർപാപ്പ കുർബ്ബാനയർപ്പിച്ചു. “സാംസ്കാരിക അനുരൂപണം“ പ്രചരിപ്പിക്കാനായി ആഫ്രിക്കൻ ഘടകങ്ങൾ ഉൾക്കൊള്ളിച്ച 1988-ലെ സൈർ കുർബ്ബാനക്രമത്തിലാണ് ഇതുൾപ്പെടുത്തിയത്.
റോമിലെ ആദ്യ കോംഗലീസ് ചാപ്ലിൻസിയുടെ (chaplaincy) 25-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ കുർബ്ബാന.
കാഴ്ചവെപ്പിൻ്റെ സമയത്ത് കോംഗോ രീതിയിലുള്ള സംഗീതവും നൃത്തവും ഉണ്ടായിരുന്നു. ഇത് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയെ ഒരു വനം പോലെയാക്കി. ചൂളം വിളിയും ഊഞ്ഞാലാട്ടവും മൂലം ഫ്രാൻസിസ് മാർപാപ്പ മുഷിച്ചിൽ അനുഭവപ്പെട്ട രീതിയിലാണ് കാണപ്പെടുന്നത് (വീഡിയോ താഴെ).
ജിറഫുകളെയും, ആനകളെയും, ജർമ്മൻ നാടോടി നൃത്തവും കൂടി ഭാവിയിലെ പ്രകടനങ്ങളിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്റർ ഉപയോക്താക്കൾ ഈ പരിപാടിയെ പരിഹസിക്കുകയുണ്ടായി.
ദിവ്യകാരുണ്യം പലപ്പോഴും കൈകളിലാണ് നൽകപ്പെട്ടത്. ഈ ശീലം പൊതുവെ നിയന്ത്രണമുള്ളതും വത്തിക്കാൻ്റെ അകത്ത് നിരോധിച്ചിട്ട് പോലുമുള്ളതാണ്.
#newsHwktrustrs