പരിവർത്തനം ചെയ്യപ്പെട്ട് കത്തോലിക്കനായ മാദ്ധ്യമപ്രവർത്തകൻ ഇറ്റാലിയൻ നീതിപീഠം മുഖേന പീഡിപ്പിക്കപ്പെടുന്നു
![](https://seedus3932.gloriatv.net/storage1/epmxhelu34p7mz29xfr74ezfvf77jncqkxqxtj0.webp?scale=on&secure=D2iyUgQrRkkYcaBd-fX2Ww&expires=1721139998)
കാരണമിതാണ്: നാല് വർഷം മുമ്പ് തന്റെ സംഭാഷണത്തെക്കുറിച്ച് ഡനീലോ ഒരു പുസ്തകമെഴുതിയിരുന്നു. അതിൽ പാർട്ടി നേതൃത്വത്തിന് "തലവനില്ലെന്നും" അതിലെ ഒരംഗം "വിഡ്ഢിയായ വേലക്കാരനാണെന്നും" അദ്ദേഹം എഴുതുകയുണ്ടായി. തന്റെ മുൻ പാർട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നും നിയമനടപടി അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത് ഇതാദ്യമല്ല.
ഇറ്റലിയിൽ വിവാഹമോചനം, ഗർഭഛിദ്രം, ദയാവധം, മയക്കുമരുന്നുകൾ, സ്വവർഗ്ഗലൈംഗികത, ലിംഗ പ്രത്യയശാസ്ത്രം എന്നിവ അവതരിപ്പിക്കാൻ മുൻകൈ എടുത്തവരാണ് റാഡിക്കൽ പാർട്ടി. തത്ഫലമായി കൂട്ട-കുടിയേറ്റവും സംഭവിച്ചു. ഈ പാർട്ടിയുടെ ഏറ്റവും ക്രൂരരായ പ്രതിനിധികൾ ബെർഗോഗ്ലിയോ സർക്കാരിനാൽ ഏറ്റവുമധികം ആദരിക്കപ്പെടുന്നവരാണ്.
റാഡിക്കൽ പാർട്ടിയുടെ പ്രധാന അംഗങ്ങളിൽ ഒരാളും ഗർഭഛിദ്രകയുമായ എമ്മാ ബോണീനോയെ ഫ്രാൻസിസ് മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി പോലും സ്വീകരിച്ചിരുന്നു. സ്വയം ഏറ്റുപറഞ്ഞ ഒരു കൂട്ടക്കൊലയാളിയാണ് ബൊണീനോ. സ്വന്തം കുഞ്ഞിനെ ഉൾപ്പെടെ ഏതാണ്ട് 10,000 കുഞ്ഞുങ്ങളെ അവർ കൊന്നൊടുക്കിയിട്ടുണ്ട്. ഇറ്റലിയിൽ ഗർഭഛിദ്രം ആരംഭിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് അവർ. "ഇറ്റലിയിലെ പ്രമുഖരിൽ ഒരാളാണ്" ബോണീനോയെന്ന് ഫെബ്രുവരി 8, 2016-ൽ ഫ്രാൻസിസ് മാർപാപ്പ വാദിച്ചിരുന്നു.
പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രഘോഷിക്കുന്ന മാദ്ധ്യമപ്രവർത്തകൻ യൂജീനിയോ സ്കൾഫാരിക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അടുത്തേയ്ക്ക് നേരിട്ട് പ്രവേശനമുണ്ട്. അദ്ദേഹം പാപ്പയെ സ്ഥിരമായി സന്ദർശിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്തുകൊണ്ട്, ലഭിക്കുന്ന വിവരങ്ങൾ ലേഖനങ്ങളിൽ ഉൾപ്പെടുത്തുന്നു. തത്ഫലമായി വിശ്വാസികളുടെ ഇടയിൽ മാനഹാനിക്ക് കാരണമാകുന്നു.
പാർട്ടിയുടെ ദീർഘകാല അംഗങ്ങളിൽ ഒരാളായിരുന്ന മാർക്കോ പന്നേല്ലയെ "മഹത്തായ ആത്മീയതയുടെ മനുഷ്യൻ" എന്നാണ് ആർച്ചുബിഷപ്പ് വിഞ്ചെൻസോ പാലിയ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണം "രാജ്യത്തിന് വലിയ നഷ്ടമാണെന്നും" അദ്ദേഹം പറയുകയുണ്ടായി.
ക്വിന്റോയ്ക്ക് എതിരെയുള്ള വിചാരണ ഫെബ്രുവരി 22-ന് അടുത്തുള്ള ദിവസങ്ങളിൽ നടക്കും. ഇടത് രാഷ്ട്രീയത്തിന് പാദസേവ ചെയ്യുന്ന ഇറ്റാലിയൻ നീതിപീഠം റാഡിക്കൽ പാർട്ടിയുടെ ആശയങ്ങളെ വിലമതിക്കുന്നു.
ചിത്രം: Danilo Quinto, #newsHupwalinfh